ഞങ്ങൾ സകല വിധത്തിലും കഷ്ടം സഹിക്കുന്നവർ..
ബുദ്ധിമുട്ടുന്നവർ..
ഉപദ്രവം അനുഭവിക്കുന്നവർ..
വീണുകിടക്കുന്നവർ…
യേശുവിന്റെ മരണം ശരീരത്തിൽ വഹിക്കുന്നവർ…
പുറമേയുള്ളവൻ ക്ഷയിക്കുന്നവൻ…
എങ്കിലും ഞങ്ങൾ നിരാശപ്പെടുന്നില്ല!
“Perplexed, but not driven to despair”
(2 Corinthians 4:8)
നിരാശപ്പെടുവാനുള്ള കാരണങ്ങൾ എണ്ണി എണ്ണി പറയാനുണ്ടെങ്കിലും ഞങ്ങൾ നിരാശപ്പെടുന്നില്ല.
നിരാശയുണ്ടാവുക എന്നുള്ളത് മനുഷ്യസഹജമാണ്…
ദൈവഭക്തനായ പ്രവാചകൻ ഏലിയാ ഒരിക്കൽ പറഞ്ഞു, മതി….
എല്ലാം മതി…
ഇനി മരിച്ചാൽ മതി…
മരണവും കാത്ത് ചൂരച്ചെടിയുടെ തണലിൽ ഉറങ്ങുന്നു….
ഇനിയും ശുശ്രൂഷകൾ ചെയ്യുവാൻ ഏറെയുണ്ടെങ്കിലും ഒരുവേള നിരാശയുടെ മൂടുപടം തന്റെ മേൽ വീണു…
മരിച്ചാൽ മതിയെന്ന് ആഗ്രഹിച്ചു….
ഒരിക്കൽ യാക്കോബ് പറഞ്ഞു :
എല്ലാം എനിക്ക് പ്രതികൂലം!
കർത്താവായ യേശുക്രിസ്തു ഏൽപ്പിച്ച ദൗത്യമെല്ലാം മറന്ന് ഒരിക്കൽ പത്രോസ് പറഞ്ഞു: ഞാൻ മീൻ പിടിക്കാൻ പോകുന്നു…!
പ്രതീക്ഷകൾ മരിക്കുമ്പോൾ നിരാശയ്ക്ക് ജനിക്കും.
നിരാശ ബന്ധങ്ങളുടെ തീവ്രത നശിപ്പിക്കും..
നിരാശ നമ്മെ രോഗിയാക്കും…
നിരാശ ഡിപ്രഷനിലേക്ക് നയിക്കും…
ഒരു വേള നിരാശ നമ്മെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും..
നമുക്ക് നിരാശയെ എങ്ങനെ അതിജീവിക്കാൻ കഴിയും?
വായനഭാഗം:
(2 കൊരിന്ത്യർ 4:7-18)
നിരാശപ്പെടാതിരിക്കാനുള്ള ചില കാരണങ്ങളെ കുറിച്ച് പൗലോസ് പറയുന്നു :
യേശുവിന്റെ ആത്മാവ് ഞങ്ങളിൽ വസിക്കുന്നു.
(The spirit of Jesus dwells in us)
അതേ ആത്മാവ് ഞങ്ങൾക്ക് ഉള്ളതിനാൽ… (vs.13)
ക്രിസ്തുവിനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചവന്റെ അതെ ആത്മാവ്…
ഈ നിക്ഷേപം ഞങ്ങൾക്ക് മൺപാത്രങ്ങളിൽ നിറയപ്പെട്ടിരിക്കുന്നു…
സകല വിധത്തിലും കഷ്ടം സഹിക്കുന്നെങ്കിലും, ബുദ്ധിമുട്ടുന്നവരെങ്കിലും… വീണ് കിടക്കുന്നതെങ്കിലും,
ഞങ്ങൾ നശിച്ചു പോകാതിരിക്കുന്നതിന് കാരണം…
ക്രിസ്തുവിൽ പകരപ്പെട്ട അതേ ആത്മാവ് ഞങ്ങളിൽ വസിക്കുന്നു അതുകൊണ്ട് ഞങ്ങൾ നിരാശപ്പെടുന്നില്ല….
കൃപ പെരുകി
(Grace extends to more…. Grace abouned… )
ദൈവത്തിന്റെ മഹിമയ്ക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന് പ്രശ്നങ്ങളുടെ നടുവിൽ ദൈവം ഞങ്ങളുടെ മേൽ നൽകപ്പെട്ട കൃപ വർധിപ്പിച്ചു…..
നിരാശയുടെ ആഴങ്ങൾ കൂടുമ്പോൾ ദൈവം തന്റെ കൃപ നമ്മുടെ മേൽ വർദ്ധിപ്പിക്കും…
കൃപയാൽ, കൃപയാൽ, ദൈവകൃപയാൽ, ഓരോ ദിവസം ദൈവം നമ്മെ ജയോത്സവകരമായി നടത്തുന്നു…
നമ്മുടെ കഴിവല്ല, കൃപ മാത്രം!
നാം ബലഹീനരെന്നു തോന്നുമ്പോൾ ദൈവം തന്റെ കൃപയാൽ നിറയ്ക്കും…
അകമേയുള്ളവൻ നാൾക്കുനാൾ ബലം പ്രാപിക്കുന്നു
(Inner nature is being renewed every day)
കൃപ വർദ്ധിക്കുമ്പോൾ നമ്മുടെ അകമേയുള്ള മനുഷ്യൻ നാൾക്ക് നാൾ ബലം പ്രാപിക്കുകയാണ്..
അകത്ത് മനുഷ്യനെ പരിപോഷിപ്പിക്കേണ്ടതിന് ദൈവവചന ധ്യാനവും പ്രാർത്ഥനയും അനിവാര്യമാണ്.
അകമേയുള്ള മനുഷ്യൻ നിരന്തോറും പുതുക്കം പ്രാപിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ പിന്നെ നിരാശയ്ക്ക് സ്ഥാനമില്ല…
“രോഗമെന്നെ പിടിച്ചൻ ദേഹം ക്ഷയിച്ചാലുമേ..
വേഗം വരുമെന്നാഥൻ അദ്ദേഹം പുതുതാക്കിടും…”
എന്ന് നാം പാടുന്നത് പോലെ,
ദേഹം ക്ഷയിച്ചാലും നമ്മുടെ ഉള്ളിലുള്ള മനുഷ്യൻ അനുദിനം പുതുക്കം പ്രാപിക്കണം.
കഷ്ടം നൊടി നേരത്തെക്ക് ഉള്ളതാണ്
(Trouble is ony for a little
while) (vs.17)
നൊടി നേരത്തെ ക്കുള്ള ലഘുവായ കഷ്ടം!
വേദന എല്ലാ കാലത്തേക്കും നീണ്ടുനിൽക്കില്ല..
നിരാശയുടെ ആയുസ് അൽപ്പനേരമേയുള്ളൂ.
ദാവീദ് എന്നും വനാന്തരത്തിൽ അലയേണ്ടവനല്ല..,
ജോസേഫ് എപ്പോഴും പൊട്ടക്കിണറ്റിൽ കിടക്കണ്ടവനല്ല..
എബ്രായ ബാലന്മാർ തീയിൽ വെന്ത് പോകേണ്ടവരല്ല…
നാമിപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അൽപ്പനേരത്തേക്ക് മാത്രമുള്ളതാണ്…
A little time….
നൊടിനേരത്തെ ക്കുള്ള ലഘു സങ്കടം അനവധി തേജസ്സിന്‍ ഭാഗ്യം തന്നെ..!
മൺപാത്രങ്ങളിലെ നിക്ഷേപം
ബലഹീനം എങ്കിലും പകരപ്പെട്ടത് ബലമുള്ളത്
(Body is weak,
but the transmission is strong)
ഉടഞ്ഞു പോകാൻ സാധ്യതയുള്ള മൺപാത്രങ്ങളിൽ പകരപ്പെട്ടത് ബലമുള്ളതാണ്…
അതുകൊണ്ടാണ് പൗലോസ് പറയുന്നത് ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തമല്ല…!
ബലഹീനരായ നമ്മെ അവിടുന്ന് തിരഞ്ഞെടുത്തതിനാൽ സ്തോത്രം…!
അതുകൊണ്ട് ഞങ്ങൾ നിരാശപ്പെടുന്നില്ല!
